Sunday, June 27, 2010

വൈദ്യുതി പ്രതിസന്ധി; കാറ്റാണ് മറുപടി - താപനിലയമല്ല.

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നു മുറവിളി കൂട്ടി വന്‍കിട ഡാമുകള്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിരപ്പിള്ളി സമരത്തോടെ ജലവൈദ്യുത പദ്ധതികളോടുള്ള ജനത്തിന്റെ എതിര്‍പ്പ് മറനീക്കി പുറത്തു വന്നു. അതിനു ശേഷം സര്‍ക്കാര്‍ താപ വൈദ്യുതിയിലെക്ക് തിരിഞ്ഞിരിക്കുകയാണ്. ഡീസലും കല്‍ക്കരിയും കത്തിച്ചു വന്‍ തോതില്‍  മലിനീകരണം സൃഷ്ടിച്ചു ആണ് വിലകൂടിയ താപവൈദ്യുതി നാം ഉണ്ടാക്കാന്‍ പോവുന്നത്. ആളെക്കൊല്ലുന്ന, നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം ജനവിരുദ്ധ സാങ്കേതികവിദ്യകള്‍ കാലഹരണപ്പെട്ടു എന്ന് ബോധ്യപ്പെടുത്താന്‍  ആണ് ശ്രമം. ഒപ്പം ചെലവും മലിനീകരണവും കുറഞ്ഞ ബദല്‍ ഊര്‍ജ്ജ വികസനം മുന്നോട്ടു വയ്ക്കാനും.

ആഗോള താപനത്തിന്റെ ഈ കാലത്ത് താപ വൈദ്യുതി നിലയങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി  ലോകം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ കേരളത്തിന്റെ മുന്‍പില്‍ ഒരു വലിയ ബദല്‍ വികസന സാധ്യത തെളിയുന്നുണ്ട്.  അതാണ്‌ കാറ്റ്.  നമ്മുടെ ഏറ്റവും വലിയ വികസന സാധ്യതയായി വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് കാറ്റില്‍ നിന്നും ഉള്ള വൈദ്യുതി ഉല്‍പ്പാദനം. 
കാറ്റില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും ലാഭമാണ്, പരിസ്ഥിതി സൌഹൃദമാണ്. മലിനീകരണം ഇല്ല, കുടിയൊഴിപ്പിക്കല്‍ വേണ്ട, തുടര്‍ ചെലവില്ല, സ്ഥലം നഷ്ടപ്പെടില്ല, വനനശീകരണം ഇല്ല, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ട, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുടക്ക് മുതല്‍ തിരിച്ചു കിട്ടും, ഇന്ധന ഉപയോഗ ഇല്ലാത്തതിനാല്‍ ഭാവിയില്‍ വില കൂടില്ല... അങ്ങനെയങ്ങനെ നോക്കിയാല്‍ ഇതില്‍ നേട്ടങ്ങളെ ഉള്ളൂ..  പക്ഷെ സര്‍ക്കാരുകള്‍ ഈ സാധ്യതകളെ കണ്ടില്ലെന്നു നടിക്കുകയാണ്.  തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട് കാറ്റില്‍ നിന്നും 4500 മെഗാവാട്ട് വൈദ്യുതി (കേരളത്തിന്റെ ആകെ ഉപഭോഗത്തിലും ആയിരം മെഗാവാട്ട് കൂടുതല്‍ !!!) ഉണ്ടാക്കുമ്പോഴും നമ്മള്‍ അതിരപ്പിള്ളിയിലും ചീമേനിയിലും വൃഥാ ചര്‍ച്ചകളില്പെട്ടു സമയം കളയുന്നു.

കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ പറ്റിയ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. മലകളും കടല്‍ത്തീരങ്ങളും കൊണ്ടു സമ്പന്നം.  പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും
അത് സമ്പൂര്‍ണ്ണമായി നാം ഉപയോഗിച്ചിട്ടില്ല. വന്‍കിട കാറ്റാടികളില്‍ നിന്നും വലിയ തോതിലും, ചെറുകിട കാടാടികളില്‍ നിന്നും ഗാര്‍ഹിക ഉപയോഗത്തിനും വൈദ്യുതി ഉണ്ടാക്കാം. വന്‍കിട രീതിയില്‍ മാത്രം ഇന്ത്യയില്‍ ആകെ 48500 മെഗാവാട്ട് വൈദ്യുതി കാറില്‍ നിന്നും ഉണ്ടാക്കാന്‍ സാധിക്കും എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.  പക്ഷെ ഇന്ന് 11807 മേഗാവാട്ടെ ഉല്‍പ്പാദനം ഉള്ളൂ.  ഈ മേഖലയിലെ ഗവേഷണം ത്വരിത ഗതിയിലാണ് നടക്കുന്നത്. ലോകമെങ്ങും കാറ്റില്‍ നിന്നും വന്‍തോതില്‍ വൈദ്യുതി ഉണ്ടാക്കാന്‍ തുടങ്ങി. ബ്രിട്ടന്റെ ദേശീയ ഉപഭോഗത്തിന്റെ 20  ശതമാനം ഇന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതിയാണ്. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 50  ശതമാനം ആകുമെന്ന് അവര്‍ പറയുന്നു. അമേരിക്കന്‍ - യൂറോപ്യന്‍ രാഷ്ട്രങ്ങളും ഈ പാതയില്‍ മുന്നേറുകയാണ്.

കേരളത്തില്‍ ഇത് സംബന്ധിച്ച സാധ്യതാ പഠനം നടത്തിയത് അനര്‍ട്ട് ആണ്.  കാറ്റുപയോഗിച്  ഇടുക്കി, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി കേരളത്തിലെ 16  സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുമെന്നും അതിന്റെ തോത് എത്രയാണെന്നും അവരുടെ പഠനത്തില്‍ പറയുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 15 കിലോമീറ്ററില്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍ മാത്രമാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഒരു ഫാനില്‍ നിന്നും പരമാവധി കാല്‍ മെഗാവാട്ട്  വൈദ്യുതി ഉണ്ടാക്കുന്ന കാലമായിരുന്നു അന്ന്. അതും 30 മീറ്റര്‍ മാത്രം ഉയരമുള്ള കാറ്റാടികളുടെ കാലം.


Potential Sites for Wind Power Generation in Kerala
Station
District
Annual Mean Wind Power Density
At 20m
At 30m
Kailasamedu
Idukki
251
300
Kolahalamedu
Idukki
146
174
Kulathummedu
Idukki
180
239
Kuttikanam
Idukki
140
181
Panchalimedu
Idukki
254
285
Parampukettimedu
Idukki
447
525
Pullikanam
Idukki
178
187
Ramakkalmedu
Idukki
532
534
Senapathi
Idukki
192
233
Sakkulathumedu
Idukki
531
533
Kanjikkode
Palakkad
218
249
Kotamala
Palakkad
154
187
Kottathara
Palakkad
207
243
Nallasingam
Palakkad
324
377
Tolanur
Palakkad
115
157
Ponmudi
Trivandrum
216
220
Source: ക്സേബ്

എന്നാല്‍ ഈ പഠനം ഇരുപതു വര്‍ഷം എങ്കിലും പഴയതാണ്. ഇതിനിടയില്‍ ടെക്നോളജിയില്‍ വന്മാറ്റം സംഭവിച്ചു. വലിയ ഫാനുകള്‍ വന്നു. ഒരു ഫാനില്‍ നിന്ന് തന്നെ ഒന്നര മെഗാവാട്ട് ഉണ്ടാക്കാമെന്ന നിലയായി. ഇത് മുതലെടുത്ത്‌ ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വന്‍ തോതില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ യഥാക്രമം 1567, 1327, 4500, 1938 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നു. കേരളം ഇപ്പോള്‍ 26 മെഗാവാട്ടും !!!
 ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാം എന്നതിനാല്‍ സ്വകാര്യ കമ്പനികള്‍ കൂട്ടത്തോടെ ഈ മേഖലയില്‍ മുതലിറക്കി. അപ്പോഴും കേരളം മൌനം പാലിച്ചു. ഈ മേഖലയിലെ കേന്ദ്ര ധനസഹായം ലഭ്യമാക്കാന്‍ പോലും സംസ്ഥാനം വേണ്ടത്ര ശ്രമിച്ചില്ല. 


പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കില്‍ ഓരോ സംസ്ഥാനത്തും എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനുള സാധ്യത ഉണ്ടെന്നും അതില്‍ എത്ര ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. അത് പ്രകാരം കേരളത്തില്‍ നിന്നും 1171 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാനാകും. അതായത് അടുത്ത പത്തു വര്‍ഷത്തേക്കുള്ള നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള സുസ്ഥിര മറുപടിയാണ് കാറ്റ്.
കേരളത്തിലെ തീരപ്രദേശം കൂടി ചെറുകിട പദ്ധതിയില്‍ പെടുത്തിയാല്‍ ഇത് 2000 മെഗാവാട്ട് ആയേക്കും.  

  Wind Energy Potential (as on March 31, 2009)



State-wise Wind Power Installed Capacity In India 
State Gross Potential (MW)Total Capacity (MW) till
31.03.09
Andhra Pradesh
8968
122.5
Gujarat
10,645
1566.5
Karnataka
11,531
1327.4
Kerala1171 27.0
Madhya Pradesh1019 212.8
Maharashtra4584 1938.9
Orissa
255
-
Rajasthan4858738.4
West Bengal 1.1
Tamil Nadu5530 4304.5
Others3.2
Total
(All India)
48,56110242.3

തിരുവനന്തപുരത്ത് നിന്നും 50  കിലോമീറ്റര്‍ ഏരിയല്‍ ദൂര പരിധിയില്‍ തമിഴ് നാട്ടില്‍ വന്‍ കാറ്റാടിപ്പാടം  സ്ഥിതി ചെയ്യുന്നു. 65 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി പരന്നു  കിടക്കുന്ന സ്ഥലത്ത്  7500 ഓളം ഫാനുകളില്‍ നിന്നായി 2500  മെഗാവാട്ട് അവിടെ മാത്രം ഉത്പാദിപ്പിക്കുന്നു. തുണിമില്‍ കമ്പനികളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും എല്ലാം സ്വന്തം ചെലവില്‍ വിവിധ വലുപ്പത്തിലുള്ള കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഓരോ കാറ്റാടിക്കും താഴെയുള്ള സ്ഥലം കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. തൊട്ടടുത് തന്നെ സ്കൂളുകള്‍ , കെട്ടിടങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നു..  ഒരു നിശബ്ദ ഊര്‍ജ്ജ വിപ്ലവം തന്നെയാണ് അവിടെ നടക്കുന്നത്. ..
ആദ്യ കാലങ്ങളില്‍ സ്ഥാപിച്ച ഫാനുകള്‍ക്ക് കൂടുതല്‍ കാറ്റ്  ആവശ്യമായിരുന്നു.  മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആവശ്യമായിരുന്നു.  കാല്‍ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫാന്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ വേണം. അന്‍പതിനായിരം രൂപ പ്രതിവര്‍ഷ ചെലവും. ഒരു ഫാന്‍  പ്രവര്‍ത്തിക്കാന്‍  60 സെന്റ്‌ സ്ഥലത്തെ കാറ്റ് വേണം. ഒരു വര്‍ഷം 5  ലക്ഷം യൂണിറ്റ്  വൈദ്യുതി ലഭിക്കും. ഒരു കോടിരൂപയില്‍  മുപ്പതു ശതമാനം സബ്സിഡി കിട്ടിയിരുന്നു. മുപ്പതു ശതമാനം വായ്പ്പയും. ചുരുക്കത്തില്‍ 40 ലക്ഷം മുതല്‍ മുടക്കുന്ന ഒരു വ്യവസായിക്ക് നാല് വര്‍ഷം കൊണ്ടു മുടക്ക് മുതല്‍ ലാഭം. 
ഇപ്പോള്‍ വലിയ ഫാനുകള്‍ വന്നു. 50  മീറ്റര്‍ ഉയരമുള്ളവ. 5 മുതല്‍ 10 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കിട്ടിയാല്‍ ഇത്തരം ഒരു കാറ്റാടി  1 .65  മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കും. അതായത് പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. ഒരു ഫാന്‍ സ്ഥാപിക്കാന്‍ 12 കോടി രൂപ ചെലവു വരും. പ്രതിവര്‍ഷം മൂന്ന്-നാല്  ലക്ഷത്തോളം അറ്റകുറ്റ ചെലവും.  ഒന്നര ഏക്കര്‍ സ്ഥലത്തെ വീതം കാറ്റ് വേണം ഓരോന്നിനും പ്രവര്‍ത്തിക്കാന്‍ .  ഇതും നാലഞ്ചു വര്‍ഷം കൊണ്ടു ലാഭത്തിലാവും.
50 -70 മീറ്റര്‍ ഉയരമുള്ള ഫാനുകളുടെ സാധ്യതയെപ്പറ്റി കേരളത്തില്‍ ഒരു പഠനം പോലും നടന്നിട്ടില്ല എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. !!

കേരളത്തില്‍ 600 കിലോമീറ്റര്‍ കടല്‍ത്തീരം മുഴുവന്‍ ഇവ സ്ഥാപിക്കാം. ഓരോ ജില്ലയിലും ഗ്രിടിലേക്ക് വൈദ്യുതി നല്‍കാം. ഒരു പഞ്ചായത്തിനു ഒരു ഫാന്‍ മതി. വെറും 9000  കോടി രൂപ മുതല്‍ മുടക്കിയാല്‍ കേരളത്തിന്റെ പത്തു വര്‍ഷത്തെ ഊര്‍ജ്ജ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാം.  ഇത്രയും പരിസ്ഥിതി സൌഹൃദവും ലാഭകരവും പെട്ടെന്ന് തുടങ്ങാവുന്നതും സുസ്ഥിരവും ആയ മറ്റൊരു ടെക്നോളജിയും നമ്മുടെ മുന്‍പില്‍ ഇല്ല.  കേരളത്തില്‍ തുടങ്ങാന്‍ വയ്യെങ്കില്‍ ഗുജറാത്തിലോ തൊട്ടടുത്ത തമിഴ് നാട്ടിലോ സ്ഥലം പാട്ടതിനെടുത്തായാലും സര്‍ക്കാര്‍ കാറ്റാടി സ്ഥാപിക്കണം.

ഡീസല്‍ താപനിലയം ഉണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 10 രൂപ നിരക്കിലാണ് ഇപ്പോള്‍ നാം ചെലവിടുന്നത്.  അത് താമസിയാതെ പതിനഞ്ചോ ഇരുപതോ ഒക്കെ ആയേക്കും. കല്‍ക്കരി താപനിലയങ്ങളുടെ കാര്‍ബണ്‍ വില നഷ്ടം (carbon credit loss) കൂടി കണക്കിലെടുത്താല്‍ ഉത്പാദന ചെലവു യൂണിറ്റൊന്നിന് 15 രൂപയ്ക്ക് മേല്‍ വരും.  ഇവിടെയാണ്‌ യൂണിറ്റിനു 3 രൂപയില്‍ താഴെ ചെലവില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള വഴി നാം കണ്ടില്ലെന്നു നടിക്കുന്നത്.


ഇനിയെങ്കിലും കേരളാ സര്‍ക്കാര്‍ ഉണരണം.  ലോകം വികസിക്കുന്നത് കണ്ടു പഠിക്കണം.

Saturday, May 22, 2010

കോഴിക്കാഷ്ടത്തില്‍ നിന്നും വൈദ്യുതി

ലോകത്തിലെ ഏറ്റവും വലിയ biomass വൈദ്യുത നിലയത്തെക്കുറിച്ച് ഡച്ച് കൃഷി മന്ത്രി Gerda Verburg വിവരങ്ങള്‍ നലികി. ഈ നിലയം പൂര്‍ണ്ണമായും poultry manure ല്‍ നിന്നും ആയിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. നെതര്‍ലാന്‍ഡ്സിലെ മൂന്നിലൊരുഭാഗം കോഴി മാലിന്യങ്ങള്‍ ഇത് ഉപയോഗിച്ച് ഇത് 36.5 മെഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 90,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും.
15 കോടി യൂറോ ചിലവ് വരുന്ന ഈ നിലയം സ്ഥിതി ചെയ്യുന്നത് Moerdijk ആണ്. ഡച്ച് കമ്പനി ആയ Delta ആണ് ഇത് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷം ഇത് ഏകദേശം 440,000 ടണ്‍ മാലിന്യം ആയിരിക്കും ഊര്‍ജ്ജമായി മാറ്റുക. നെതര്‍ലാന്‍ഡ്സിലെ ഒരു വലിയ പാരിസ്ഥിതി പ്രശ്നത്തിന് പരിഹാം കൂടിയാണ് ഈ നിലയം. “chicken manure ല്‍ നിന്ന് പുറത്തുവരുന്ന നീരാവി വലിയ തുക മുടക്കിയാണ് ശുദ്ധീകരിക്കുന്നത്. ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല.”
Delta യുടെ പ്ലാന്റ് carbon neutral ആണ്. കോഴികാഷ്ടം പുറത്ത് കിടന്ന് ജീര്‍ണ്ണിച്ച് അതില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഈ നിലയം സഹായിക്കുന്നു. poultry മാലിന്യത്തില്‍ നിന്നുള്ള മീഥേന്‍ കത്തിച്ച് കളഞ്ഞതിന് ശേഷമുള്ള ചാരം വള നിര്‍മ്മാണത്തിനും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Monday, February 1, 2010

കെ.എസ്.ഇ.ബി യുടെ കയ്യിലുള്ള വനഭൂമിയില്‍ കയ്യേറ്റം

കെ.എസ്.ഇ.ബി യുടെ കയ്യിലുള്ള മിച്ചം വനഭൂമിയില്‍ വന്‍ തോതില്‍ കയ്യേറ്റം നടക്കുന്നതായി കെ.എസ്.ഇ.ബി രേഖകള്‍ സമ്മതിക്കുന്നു.  ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വനം വകുപ്പ് പാട്ടത്തിനു നല്‍കിയ 104 .25 ഹെക്ടര്‍ വനഭൂമിയില്‍ പദ്ധതി നടത്തിപ്പിന് ശേഷം മിച്ചം വന്ന 2585 .35 ഏക്കര്‍ അധിക വന ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ നടക്കുന്നത്.  കെ.എസ്.ഇ.ബി ക്ക് പാട്ടത്തിനു നല്‍കിയ വനഭൂമികളില്‍ വന്‍ തോതില്‍ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട് എന്ന പരാതി 'ഒരേ ഭൂമി ഒരേ ജീവന്‍ (ONE EARTH ONE LIFE)'  എന്ന പരിസ്ഥിതി സംഘടന വനം മന്ത്രി ശ്രീ.ബിനോയ്‌ വിശ്വത്തിന് നല്‍കിയിരുന്നു. ഈ വനഭൂമികള്‍ പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് സംരക്ഷിക്കണമെന്നും വനം മന്ത്രിക്കു നല്‍കിയ പരാതിയില്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. ശ്രീ. ബിനോയ്‌ വിശ്വം രണ്ട് വര്‍ഷം മുന്‍പ് വിളിച്ചു ചേര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തിലാണ് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' ഈ പരാതി സമര്‍പ്പിച്ചത്. എന്നാല്‍ നാളിതുവരെയായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനോ വനഭൂമി തിരിച്ചെടുത്തു സംരക്ഷിക്കുന്നതിനോ വനം വകുപ്പിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് 
കെ.എസ്.ഇ.ബി യുടെ കയ്യില്‍ മിച്ചമുള്ള വനഭൂമികളുടെ കണക്കും അതില്‍ കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ വിവരവും നല്‍കാന്‍ ആവശ്യപ്പെട്ടു വിവരാവകാശനിയമ പ്രകാരം സംഘടന അപേക്ഷ നല്‍കിയത്. അതിനുള്ള മറുപടിയിലാണ് 21470 m2 സ്ഥലത്ത് കയ്യേറ്റങ്ങള്‍ നടക്കുന്നതായി കെ.എസ്.ഇ.ബി സമ്മതിച്ചിരിക്കുന്നത്. റിസര്‍ച്ച് & ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് വിവരം നല്‍കിയിരിക്കുന്നത്.
ഇത് പ്രകാരം പദ്ധതി നടത്തിപ്പ് കഴിഞ്ഞും
മിച്ചമുള്ള 2585 .35 ഏക്കര്‍ വനഭൂമിയില്‍ ഏറിയ പങ്കും കയ്യേറ്റങ്ങളുടെ പിടിയിലാണ്.  ഇത് സംസ്ഥാനം കണ്ട ഏറ്റവും വലിയ വനം കയ്യേറ്റങ്ങളില്‍ ഒന്നാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
"റവന്യു വകുപ്പിന്റെ കയ്യില്‍ വെച്ചുകൊണ്ടിരുന്ന വനഭൂമി യഥാസമയം ഏറ്റെടുക്കാത്തതാണ് മൂന്നാറിലെ കയ്യേറ്റ പ്രശ്നങ്ങള്‍ നിയമക്കുരുക്കില്‍ കൊണ്ടെത്തിച്ചത്. ലോവര്‍ പെരിയാര്‍ പദ്ധതി മേഖലയിലെ വനപ്രദേശവും ഒഴിപ്പിക്കാന്‍ വൈകുന്തോറും പ്രശ്നങ്ങള്‍ രൂക്ഷമാകുകയും വനത്തിലെ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യും. ഉദ്ഘാടനങ്ങള്‍ നടത്താനല്ലാതെ, വനമേഖലയെ   ബാധിക്കുന്ന കാതലായ പ്രശ്നങ്ങളില്‍ മന്ത്രിക്കോ സര്‍ക്കാരിനോ താല്പര്യമില്ല.  കയ്യേറ്റത്തിനെതിരെ  കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍"  -
വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ലീഗല്‍ സെല്‍ ഡയരക്ടര്‍ ശ്രീ.ടോണി തോമസ്‌ പറഞ്ഞു . 
www.oeol.in 

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഇതോടൊപ്പം.

Sunday, November 8, 2009

ഡിമാന്റാണ് പരിസ്ഥിതി നാശമുണ്ടാക്കുന്നത്.

ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക.
പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക.

സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ കൂടുതല്‍ പരിസര നാശം ഉണ്ടാക്കും.
ഇറക്കുമതി ചെയ്യപ്പെടുന്ന ആഹാരവസ്തുക്കള്‍ വാങ്ങാതിരിക്കുക. Buy local. Eat seasonal. Eat organic

എല്ലാ സമരങ്ങളും നമ്മുടെ വ്യക്തി ജീവിതത്തില്‍ നിന്ന് തുടങ്ങട്ടേ

കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

ക്യോട്ടോ പ്രോട്ടോക്കോളിന്റെ (Kyoto Protocol) clean development mechanism (CDM) ആണ് ലോകത്തിലെ ഏറ്റവും വലിയ കര്‍ബണ്‍ ഒഫ്സെറ്റ് (carbon offset) മാര്‍ക്കറ്റ്. UN നടത്തുന്ന ഈ പരിപാടിയുടെ സംഘാടകര്‍ ലോക ബാങ്കാണ്. പരിസര മലിനീകരണം കുറക്കാന്‍ clean technologies ല്‍ നിക്ഷേപം നടത്തുന്ന വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പരിപാടി. എന്നാല്‍ ഇത് ഹരിത ഗൃഹ വാതക ഉദ്വമനം കൂട്ടുകയാണെന്നെതിനുള്ള കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ misguided mechanism കോടിക്കണക്കിന് ഡോളര്‍ രാസ, കല്‍ക്കരി എണ്ണ കോര്‍പ്പറേഷനുകള്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന വന്‍കിട ഡാം നിര്‍മ്മാതാക്കള്‍ ഇവര്‍ക്കൊക്കെ കണ്ണുമടച്ച് നല്‍കുകയാണ്.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ David Victor ഒരു carbon trading analyst ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വികസ്വര രാജ്യങ്ങളില്‍ CDM credit ലഭിച്ച മൂന്നില്‍ രണ്ട് മലിനീകരണ നിയന്ത്രണ പ്രൊജക്റ്റുകളും യഥാര്‍ത്ഥത്തില്‍ മലിനീകരണം കുറക്കുന്നില്ലെന്നാണ്. ഒരു CDM credit ഒരു “മലിനീകരണ നിയന്ത്രണ”ത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ആഗോള തലത്തില്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവും വരുന്നില്ല. ഉദാഹരണത്തിന് ചൈനയിലെ ഒരു ഖനി മീഥേന്റെ ഉദ്വമനം CDM പരിപാടിയിലൂടെ കുറച്ചെന്നു കരുതുക. ആഗോള കാലാവസ്ഥക്ക് അതു വഴി ഒരു ഗുണവുമില്ല. കാരണം പണം കൊടുത്ത് ഉദ്വമന offset വാങ്ങുന്നതോടെ അവര്‍ക്ക് സ്വന്തം മലിനീകരണം കുറക്കണമെന്ന ബാദ്ധ്യതയില്‍ നിന്ന് രക്ഷപെടുകയാണ്.

ഒരു CDM credit നെ certified emission reduction (CER) എന്നാണ് അറിയപ്പെടുന്നത്. അത് അന്തരീക്ഷത്തിലേക്ക് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തിവിടാതിരിക്കുന്നതിനെയാണ്. വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ CER വിലക്ക് വാങ്ങുന്നു. മലിനീകരണം കുറക്കാന്‍ ക്യോട്ടോ(Kyoto)യില്‍ എടുത്ത കര്‍ത്തവ്യം ഇങ്ങനെ വാങ്ങിയ CER UN ല്‍ ബോദ്ധ്യപ്പെടുത്തി തടിതപ്പുന്നു. കമ്പനികള്‍ക്കും CER വാങ്ങാന്‍ പറ്റും. അതുപയോഗിച്ച് അവര്‍ക്കും പറയാം മലിനീകരണം കുറച്ചെന്ന്. ക്യോട്ടോ കരാര്‍ അടിസ്ഥാനപെടുത്തി വികസിത രാജ്യങ്ങള്‍ നടത്തിയ മലിനീകരണ നിയന്ത്രണത്തില്‍ മൂന്നില്‍ രണ്ടും സമ്പദ് വ്യവസ്ഥയെ കാര്‍ബണ്‍ വിമുക്തമാക്കുന്നതിനു പകരം വിലക്ക് വാങ്ങിയ CER കാണിച്ചാണ്.

CER ന് വേണ്ടിയുള്ള കൂടുതല്‍ അപേക്ഷകള്‍ വരുന്നത് യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ്. അടുത്ത വര്‍ഷങ്ങളില്‍ ആസ്ട്രേലിയയും ക്യാനഡയും CER ന്റെ വലിയ ഉപയോക്താക്കളാകും. അമേരിക്ക ഏറ്റവും വലിയ മാര്‍ക്കറ്റും. 2012 ല്‍ ക്യോട്ടോയുടെ ഇപ്പോഴത്തെ പദ്ധതി കഴിയുമ്പോള്‍ ഏകദേശം 200 കോടി CER ആണ് ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോഴത്തെ വില അനുസരിച്ച് നോക്കിയാല്‍ അടുത്ത 5 വര്‍ഷങ്ങളില്‍ 1800 കോടി പൗണ്ട് വിലവരുന്ന CDM credits ആണ് പദ്ധതി നിര്‍മ്മാതാക്കള്‍ വില്‍ക്കാന്‍ പോകുന്നത്. 2008 ഏപ്രിലില്‍ 1000 മത്തെ പ്രൊജക്റ്റ് CDM അംഗീകരിച്ചു. ഇരട്ടിയിലധികം അംഗീകാരത്തിനായി കാത്തുനില്‍ക്കുന്നു.

വളരെ ചെറിയ ഗുണം
ആണവോര്‍ജ്ജം ഒഴിച്ചുള്ള ഏത് സാങ്കേതിക വിദ്യക്കും creditന് അപേക്ഷിക്കാം. ചെറിയ എന്തെങ്കിലും കണ്ടെത്തലുകള്‍ കാണിച്ച് പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും ഓഫ്സെറ്റ് പണം കൈക്കലാക്കാം. ഗുജറാത്തിലെ 4,000MW ന്റെ ഒരു വലിയ കല്‍ക്കരി നിലയം CER അപേക്ഷിക്കാന്‍ പോകുകയാണ്. ആ നിലയം 260 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഒരു വര്‍ഷം പുറത്തുവിടാന്‍ പോകുന്നത്. അത് ഇന്‍ഡ്യയിലെ മൂന്നാമത്തേതും ലോകത്തെ 16 മത്തേതുമായ CO2 ഉദ്വമന സ്രോതസായിരിക്കും.

CDM renewables നെ പ്രോത്സാഹിപ്പിക്കുകയും ഊര്‍ജ്ജ ദക്ഷത കൂട്ടുകയും ചെയ്യുമെന്നാണ് കൂടുതലാളുകളും കരുതുക. 2012 വരെയുള്ള പ്രൊജക്റ്റുകളില്‍ ജല വൈദ്യുതി അല്ലാത്ത renewables ന് 16% CDM ഫണ്ടും ഊര്‍ജ്ജ ദക്ഷതാ പ്രൊജക്റ്റുകള്‍ക്ക് 1% ഫണ്ടും മാത്രമാണ് ലഭിച്ചത്. വെറും 16 സൗരോര്‍ജ്ജ പ്രൊജക്റ്റുകള്‍ക്ക് മാത്രം CDM അംഗീകാരം കിട്ടി. അത് ആകെ ഫണ്ടിന്റെ 0.5% ല്‍ താഴെയാണ്.
ഒരു പ്രൊജക്ടിന് offsets വില്‍ക്കാന്‍ കഴിയണമെങ്കില്‍ അത് “additional” ആണെന്ന് തെളിയിക്കണം. ഈ “Additionality” CDM ഡിസൈനിലെ ഒരു പ്രധാന സംഗതിയാണ്. എന്നാല്‍ CDM ഗുണങ്ങള്‍ ഇല്ലതെ തന്നെ പ്രൊജക്റ്റ് മുഴുവനാക്കിയാലും അതേ മലിനീകരണമാണ് ഉണ്ടാകുക എന്നതാണ് ഓര്‍ക്കേണ്ട ഒരുകാര്യം.

ഈ additionality യെ judge ചെയ്യുക എന്നത് ആര്‍ക്കും അറിവില്ലാത്തതും പ്രായോഗികമല്ലാത്തതുമായ ഒരു കാര്യമാണ്. CDM offsets ല്‍ നിന്നുമുള്ള പണം ലധിച്ചില്ലെങ്കില്‍ ഈ വ്യവസായികള്‍ അവരുടെ സ്ഥാപനങ്ങള്‍ തുടങ്ങില്ല എന്നതും ഒരിക്കലും തെളിയിക്കാനാവാത്ത സംഗതിയാണ്. എന്തുകൊണ്ട് തങ്ങളുടെ clients പ്രൊജക്റ്റുകള്‍ക്ക് CDM offsets ലഭിക്കണം എന്നതിന്റെ കള്ളങ്ങള്‍ നിറഞ്ഞ രേഖകളാണ് carbon consultants എഴുതിയിട്ടുള്ളത്. ഒരു sub-prime mortgage തട്ടിപ്പ് പോലെ. പ്രൊജക്റ്റ് സാമ്പത്തികമായി പരാജമാണ് എന്ന് കാണിക്കുകയാണ് ഒരു തട്ടിപ്പ്. അത് ലാഭകരമാക്കാന്‍ CDM offsets ലഭിച്ചാല്‍ മതിയെന്ന് അവര്‍ കണക്കിലെ കളികള്‍ കൊണ്ട് സ്ഥാപിച്ചെടുക്കും. ഉദാഹരണത്തിന് ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വ്യവസായികള്‍ വലിയ നികുതിയിളവുകള്‍ കണക്കില്‍ പെടുത്താതെയാണ് CDM അപേക്ഷിക്കുന്നത്.

CDM അപേക്ഷകളില്‍ ഇതൊക്കെ ഒരു standard practice ആയാണ് കരുതുന്നത്. International Emissions Trading Association (IETA) എന്ന carbon trading industry lobby group പറയുന്നത് CDM ന് അപേക്ഷിക്കുന്ന വ്യവസായികളുടെ യഥാര്‍ഥ ഉദ്ദേശം തെളിയിക്കാന്‍ പറ്റാത്ത ഒരു കാര്യമാണെന്നാണ്. “നല്ല കഥയെഴുത്ത്”കാരന്റെ പ്രൊജക്റ്റ് അംഗീകരിക്കുകയും നല്ല പ്രൊജക്റ്റാണെങ്കില്‍ കൂടുയും മോശം കധയെഴുത്തുകാരന്റെ പ്രൊജക്റ്റ് തള്ളപ്പെടുകയും ചെയ്യും.

trifluoromethane, or HFC-23 എന്നത് ശക്തിയേറിയ ഒരു ഹരിതഗൃഹ വാതകമാണ്. ശീതീകരണ വാതകം ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ട വാതകായ ഇത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 11,700 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അതുകൊണ്ട് രാസവസ്തു വ്യവസായികള്‍ക്ക് ശീതികരണ വാതങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭമാണ് ഇതിന്റെ CERs വില്‍ക്കുന്നതു വഴി ലഭിക്കുക. ഈ കമ്പനികള്‍ കൂടുതല്‍ ശീതീകരണ വാതകങ്ങള്‍ ഉണ്ടാക്കുകയും, അതുവഴിയുണ്ടാകുന അധിക അവശിഷ്ടവാതകം നശിപ്പിക്കുക, പിന്നീട് CDM ന് അപേക്ഷിക്കുക.

carbon brokers മാരുടേയും consultants മാരുടേയും വ്യവസായം അവാതോതില്‍ വികസിക്കുകയാണ്. CDM നെ കൂടുതല്‍ വിപുലപ്പെടുത്താനും നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തനുമായി അവര്‍ lobbying നടത്തുകയാണ്. കാലാവസ്ഥാ മാറ്റം തടയാന്‍ സുസജ്ജമായ ഒരു പദ്ധതി ആവിഷകിക്കണമെന്നുണ്ടെങ്കില്‍ ഇത്ത

ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍



1. സാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം.
2. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയും ഉപ യോദിക്കുകയും ചെയ്യുന്നതിനാവശ്യമായതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയും ഊര്‍ജ്ജവും മതി സൈക്കിളിന്.
3. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം ഉണ്ടാകുന്നില്ല. അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍ തുപ്പുന്ന പൈപ്പ് വാല്‍ അതിനില്ല. എണ്ണ, ഇന്ധനം, ഹൈഡ്രോളിക് ദ്രവങ്ങള്‍ ഇവ ഇറ്റിറ്റ് നീണ് റോഡും നദികളും (local waterways) സൈക്കിള്‍ മലിനമാക്കുന്നില്ല.
4. റോഡിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ സൈക്കിള്‍ നികുതിദായകരുടെ പണം സംരക്ഷിക്കുന്നു. 10 കിലോ ഭാരമുള്ള ഒരു സൈക്കിളിനേക്കാള്‍ കൂടുതല്‍ നാശമാണ് 2000 കിലോ ഭാരമുള്ള ഒരു SUV റോഡിനുണ്ടാക്കുന്നത്. റോഡിലെ കുഴിനികത്തുന്നതിനും മറ്റും ചിലവാക്കുന്ന തുക റോഡിലെ ഓരോ സൈക്കിളും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
5. സൈക്കിള്‍ നിങ്ങളുടെ ദ്വിതീയ യാത്രാ മാര്‍ഗ്ഗമാകാം. നിങ്ങളുടെ പ്രാധമിക യാത്രാ മാര്‍ഗ്ഗമായി സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ ചെറു യാത്രകള്‍ക്ക് ഉപയോഗിക്കാം.
6. സൈക്കിള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭാരം കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. വ്യായാമത്തിന്റെ ഗുണം എല്ലാവര്‍ക്കുമറിയാം. ഒരു മണിക്കൂര്‍ സൈക്കിള്‍ യാത്രക്ക് 600 കലോറി ഊര്‍ജ്ജം കത്തിച്ച് കളയാന്‍ കഴിയും. ആഹാര രീതി മാറ്റാതെ തന്നെ മിക്ക സൈക്കിള്‍ യാത്രക്കാര്‍ക്കും ആദ്യ വര്‍ഷം തന്നെ 7 കിലോ മുതല്‍ 10 കിലോ വരെ ഭാരം കുറക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
7. ഒരു കാറിന്റെ പാര്‍ക്കിങ്ങ് സ്ഥലത്തു തന്നെ ഒരു ഡസന്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യിക്കാം. പാര്‍ക്കിങ്ങ് സ്ഥലത്തിന് വലിയ പാരിസ്ഥികവും സാമ്പത്തികവുമായ ആഘാതമുണ്ട്, പ്രത്യേകിച്ച് നഗരങ്ങളില്‍. സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാര്‍ക്കിങ്ങ് സ്ഥലം കുറക്കാന്‍ കഴിയും.
8. സൈക്കിള്‍ എണ്ണ കത്തിക്കുന്നില്ല. എണ്ണക്ക് കഴിഞ്ഞ വര്‍ഷത്തേതിലും വില കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം ഉപഭോഗം കുറഞ്ഞതാണ് കാരണം. എന്നാല്‍ മാന്ദ്യം കഴിയുമ്പോള്‍ വീണ്ടും ആവശ്യകത കൂടുകയും ഫലമായി വിലയും കൂടും. ആരോഗ്യകരമായ സൈക്കിള്‍ സംസ്കാരം എണ്ണയുടെ ആവശ്യകത കുറക്കും. അത് വിലയിലും ബാധിക്കും.
9. നഗരത്തിലെ വേഗത്തിലുള്ള യാത്രക്ക് സൈക്കിള്‍ തന്നെ അഭികാമ്യം. സൈക്കിള്‍ വരി (bike lanes) ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഗതാഗത കുരുക്കില്ലാതെ കാറ്റ് കൊണ്ട് യാത്ര ചെയ്യാം.
10. സൈക്കിളിന് കാറിനെ അപേക്ഷിച്ച് maintenance ചിലവ് വളരെ കുറവാണ്. സര്‍വീസിങ്ങ് നിങ്ങള്‍ക്ക് തനിയെ ചെയ്യാം.
11. എല്ലാവര്‍ക്കും കാറ് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. കാല്‍നടക്ക് ശേഷം ഭൂമിയിലെ ഏറ്റവും effective ആയ ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍.
12. സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ആരോഗ്യവാന്‍മാരും, കൂടുതല്‍ productive വും, ജോലിയില്‍ കുറവ് time-off എടുക്കുന്നവരുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള ജോലിക്കാര്‍ നല്ല ജോലിക്കാരാകും.



സിനിമകളിലൂടെയും, ചാനലുകളിലൂടെയും, പരസ്യങ്ങളിലൂടെയുമുള്ള പ്രചരണ യജ്ഞങ്ങളുള്‍ ആളുകളെ 15% ദക്ഷതയുള്ള കൊലയാളി വാഹനങ്ങള്‍ വാങ്ങന്‍ പ്രേരിപ്പിക്കുന്നു.
താങ്കള്‍ക്ക് ഒരു പക്ഷെ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സാരമില്ല. എന്നാല്‍ കുറഞ്ഞ പക്ഷം റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പുച്ഛിക്കാതിരിക്കുക. അവരെ ഹോണടിച്ച് പേടിപ്പിക്കാതിരിക്കുക. റോഡില്‍ അല്‍പ്പം സ്ഥലം അവര്‍ക്ക് നല്‍കുക.

Courtesy: jagadees

Friday, November 6, 2009

മൂന്നാറില്‍ വീണ്ടും പട്ടയം കൊടുക്കും : സര്‍ക്കാര്‍

മൂന്നാര്‍, കുരിയാര്‍കുട്ടി ഉള്‍പ്പെടെയുള്ള 17900 ഏക്കര്‍ വനഭൂമി പതിച്ചുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വനം വകുപ്പിന് കൈമാറാന്‍ ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയ ഈ ഭൂമിയില്‍ പട്ടയം നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം.
വനഭൂമി സംരക്ഷിക്കുമെന്ന വി.എസ്സിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്‌. മാത്രമല്ല വനം നിയമത്തിന്റെ ലംഘനവും.